കാൺപൂർ: കാർ വാങ്ങാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റുവെന്ന പരാതിയിൽ ദമ്പതികൾ പോലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി കുഞ്ഞിനെ 1.5 ലക്ഷം രൂപക്ക് വിൽക്കുകയായിരുന്നെന്ന് ടൈംസ് നൗ റിപ്പോർട് ചെയ്യുന്നു. കുഞ്ഞിന്റെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
മൂന്ന് മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം ശക്‌തമായതോടെ ഗുര്‍സാഹായ്‌ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.
വ്യാഴാഴ്‌ചയാണ് യുവതിയുടെ പിതാവ് പോലീസിൽ പരാതി നല്‍കിയത്. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പോലീസ് ഇൻസ്‌പെക്‌ടർ കോട്വാലി ശൈലേന്ദ്രകുമാര്‍ പറഞ്ഞു.
Also Read: ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; വടക്കൻ ജില്ലകളിൽ റെഡ് അലർട്