പാലക്കാട്: ജില്ലയിലെ മങ്കരയിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് മരിച്ച ശ്രീലക്ഷ്‌മിക്ക് പേവിഷബാധ ഏറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം. പെണ്‍കുട്ടിക്ക് വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ, വാക്‌സിന്റെ ഗുണനിലവാരത്തിലോ അപാകതയില്ലെന്നും ഇവർ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ശ്രീലക്ഷ്‌മിക്ക് വാക്‌സിൻ നൽകുന്നതിൽ കാലതാമസവും ഉണ്ടായിട്ടില്ല.
വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർ നടപടികൾ ഇനി സ്വീകരിക്കുക. നായ കടിച്ചതിനെ തുടർന്ന് ഉണ്ടായ മുറിവിന്റെ ആഴം കൂടിയതാണ് മരണത്തിന് ഇടയാക്കിയതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെപി റീത്ത വ്യക്‌തമാക്കി. എന്നാല്‍ കുട്ടിക്ക് ആഴത്തില്‍ മുറിവേറ്റതായി ആരും പറഞ്ഞില്ലെന്നാണ് ശ്രീലക്ഷ്‌മിയുടെ പിതാവ് അറിയിച്ചത്.
കഴിഞ്ഞ മെയ് 30നാണ് അയല്‍വീട്ടിലെ വളര്‍ത്തുനായ ശ്രീലക്ഷ്‌മിയെ കടിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീലക്ഷ്‌മിക്ക് എല്ലാ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം ജൂണ്‍ 30ന് ശ്രീലക്ഷ്‌മി മരിക്കുകയായിരുന്നു.
Read also: പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ