ഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ റിപ്പോർട് ഫയൽ ചെയ്യാൻ വൈകിയതിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു. അന്വേഷണം വലിച്ചിഴക്കുകയാണെന്ന വികാരമാണ് കോടതിക്കുള്ളതെന്ന് ചീഫ് ജസ്‌റ്റിസ് ഹിമ കൊഹ്‌ലി അഭിപ്രായപ്പെട്ടു.
അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് യുപി സർക്കാരിനോട് കോടതി ചോദിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചു.
കേസ് 26ന് വീണ്ടും പരിഗണിക്കും. കൂടാതെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ നിർദേശിച്ചു. അതേസമയം കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പടെ 10 പേർ അറസ്‌റ്റിലായെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി.
Kerala News: പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി