ലഖിംപൂര്‍: ‘അന്വേഷണം അനന്തമായി നീട്ടാനാകില്ല’; വിമർശനവുമായി സുപ്രീം കോടതി

By Web Desk, Malabar News
Supreme Court
Ajwa Travels

ഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ റിപ്പോർട് ഫയൽ ചെയ്യാൻ വൈകിയതിൽ ഉത്തർപ്രദേശ്‌ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു. അന്വേഷണം വലിച്ചിഴക്കുകയാണെന്ന വികാരമാണ് കോടതിക്കുള്ളതെന്ന് ചീഫ് ജസ്‌റ്റിസ് ഹിമ കൊഹ്‌ലി അഭിപ്രായപ്പെട്ടു.

അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് യുപി സർക്കാരിനോട് കോടതി ചോദിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചു.

കേസ് 26ന് വീണ്ടും പരിഗണിക്കും. കൂടാതെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ നിർദേശിച്ചു. അതേസമയം കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പടെ 10 പേർ അറസ്‌റ്റിലായെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി.

Kerala News: പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE