കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ മൂന്ന് വരെ നീട്ടി. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ക്രൈം ബ്രാഞ്ചാണ് മോൻസനെനെതിരെ അന്വേഷണം നടത്തുന്നത്.
കൂടുതൽ തെളിവ് ലഭിക്കാൻ പ്രവാസി മലയാളി അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസണുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മോൻസൺ മാവുങ്കലിനെതിരെ പീഡന കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തുടർ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽവച്ച് ബലാൽസംഗം ചെയ്‌തെന്നാണ് കേസ്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
Read also: മഴക്കെടുതി; ഉത്തരാഖണ്ഡിലെ മരണസംഖ്യ 46 ആയി ഉയര്‍ന്നു