ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കണമെന്ന കിസാന്‍ മഹാപഞ്ചായത്ത് സംഘടനയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
പ്രക്ഷോഭം നടത്താൻ ഡെൽഹി പോലീസ് അനുമതി നല്‍കുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
ഡെൽഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന സംയുക്‌ത കിസാന്‍ മോര്‍ച്ചയ്‌ക്ക് പാര്‍ലമെന്റ് സമ്മേളന സമയത്ത് ജന്തര്‍ മന്ദറില്‍ അനുമതി നല്‍കിയത് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തങ്ങള്‍ക്കും സമാന രീതിയില്‍ അനുവാദം നല്‍കണമെന്നാണ് രാജസ്‌ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ മഹാപഞ്ചായത്തിന്റെ ആവശ്യം.
ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Most Read: ‘ഭഗവദ് ഗീത’ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും വിഎച്ച്‌പി