പാര്‍ട്ടി വിട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്‌മിതാ ദേവ്

By Staff Reporter, Malabar News
sushmita dev-resigns party
സുഷ്‌മിതാ ദേവ്
Ajwa Travels

ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്‌മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവർ പാർട്ടി വിട്ടതായി വ്യക്‌തമായത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്‌മിത എന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പാർട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് എഴുതിയ കത്തിൽ ഇതിന്റെ കാരണം സുഷ്‌മിത വ്യക്‌തമാക്കിയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്‌തിയെ തുടർന്ന് സുഷ്‌മിത രാജി ഭീഷണി മുഴക്കിയിരുന്നു. ഇവരെ അനുനയിപ്പിക്കാൻ പ്രിയങ്ക ​ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു.

അസമിൽ എഐയുഡിഎഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്‌മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്‌തി കടുത്തു. ഇതോടെയാണ് സുഷ്‌മിത രാജിസന്നദ്ധത അറിയിച്ചത്.

അതേസമയം സുഷ്‌മിതാ ദേവ് പാർട്ടി വിടില്ലെന്നാണ് അന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞിരുന്നത്. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് സംസ്‌ഥാന നേതൃത്വം അറിയിച്ചിരുന്നത്.

നേരത്തെ ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കൊപ്പം സുഷ്‌മിതയുടെ ട്വിറ്റർ അക്കൗണ്ടിനും പൂട്ട് വീണിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി അവരുടെ ചിത്രമുള്ള പോസ്‌റ്റ് ഇട്ടതിന് പിന്നാലെ പലരും ഇതേ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരുന്നു.

Most Read: പെഗാസസ്‌; പൊതുതാൽപര്യ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE