അബുദാബി: ടി-20 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസാകട്ടെ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം വിട്ടുകൊടുത്ത് ലക്ഷ്യം മറികടന്നു. 89 റണ്‍സുമായി പുറത്താവാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (9), മിച്ചല്‍ മാര്‍ഷ് (32 പന്തില്‍ 53) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഓസീസിന് നഷ്‌ടമായത്. അകീല്‍ ഹൊസീനാണ് ഫിഞ്ചിന്റെ വിക്കറ്റ് നേടിയത്. മാര്‍ഷിനെ മടക്കിയയച്ച് ക്രിസ് ഗെയ്ല്‍ വിൻഡീസ് ജേഴ്‌സിയില്‍ തന്റെ അവസാന മൽസരം ആഘോഷമാക്കി.
അതേസമയം, ഇന്നത്തെ ജയത്തോടെ ഓസ്‌ട്രേലിയ സെമി സാധ്യത കൂടുതൽ സജീവമാക്കി. 8 പോയിന്റുമായി ഇംഗ്ളണ്ടിന് പിന്നിൽ രണ്ടാം സ്‌ഥാനത്താണ് ഓസീസ് ഇപ്പോൾ. ഗ്രൂപ്പിൽ നിന്ന് ശ്രീലങ്കയും ബംഗ്ളാദേശും നേരത്തെ പുറത്തായിരുന്നു.
Read Also: ‘മരതകം’ ചിത്രീകരണം ആരംഭിച്ചു; നായകരായി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും