ദുബായ്: ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് വെല്ലുവിളിയുമായി പാകിസ്‌ഥാൻ ഇന്ന് ഇറങ്ങും. രാത്രി 7.30ന് ദുബായിലാണ് മൽസരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി-20 കിരീടം തേടി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ വീഴ്‌ത്തിയ ആവേശവുമായാണ് പാകിസ്‌ഥാൻ കളത്തിൽ ഇറങ്ങുന്നത്.
മരണഗ്രൂപ്പിലെ വമ്പൻമാരെ മറികടന്നാണ് ഓസ്ട്രേലിയ വരുന്നതെങ്കിൽ ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന പെരുമയുണ്ട് പാകിസ്‌ഥാന്. വെടിക്കെട്ട് ഓപ്പണർമാരും വിശ്വസ്‌ഥരായ മധ്യനിരയും ഇരുടീമിനും ഒപ്പം നിൽക്കും. ബൗളിംഗ് കരുത്തിൽ പാക് നിരയ്‌ക്ക് അൽപം മുൻതൂക്കമുണ്ട്.
ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാർണറിലും ഗ്ളെൻ മാക്‌സ്‌വെല്ലിലും ഓസീസിന് ഏറെ പ്രതീക്ഷയുണ്ട്. ബാബർ അസം, മുഹമ്മദ് റിസ്‍വാൻ ജോഡിയെ തുടക്കത്തിൽ തടഞ്ഞില്ലെങ്കിൽ ഓസീസിന് ദോഷം ചെയ്യും. ആസിഫ് അലിയുടെയും ഷുഐബ് മാലിക്കിന്റെയും വെടിക്കെട്ട് പാകിസ്‌ഥാന് ഗുണമാകും. യുവത്വത്തിന്റെ തിളപ്പിലാണ് പാക് കുതിപ്പെങ്കിൽ പരിചയസമ്പത്താണ് ഓസ്ട്രേലിയയുടെ ആയുധം.
Read Also: ‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി