ടി-20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയ പാകിസ്‌ഥാനെ നേരിടും

By Staff Reporter, Malabar News
t20-semifinal-pak-vs-aus
Ajwa Travels

ദുബായ്: ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് വെല്ലുവിളിയുമായി പാകിസ്‌ഥാൻ ഇന്ന് ഇറങ്ങും. രാത്രി 7.30ന് ദുബായിലാണ് മൽസരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി-20 കിരീടം തേടി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ വീഴ്‌ത്തിയ ആവേശവുമായാണ് പാകിസ്‌ഥാൻ കളത്തിൽ ഇറങ്ങുന്നത്.

മരണഗ്രൂപ്പിലെ വമ്പൻമാരെ മറികടന്നാണ് ഓസ്ട്രേലിയ വരുന്നതെങ്കിൽ ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന പെരുമയുണ്ട് പാകിസ്‌ഥാന്. വെടിക്കെട്ട് ഓപ്പണർമാരും വിശ്വസ്‌ഥരായ മധ്യനിരയും ഇരുടീമിനും ഒപ്പം നിൽക്കും. ബൗളിംഗ് കരുത്തിൽ പാക് നിരയ്‌ക്ക് അൽപം മുൻതൂക്കമുണ്ട്.

ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാർണറിലും ഗ്ളെൻ മാക്‌സ്‌വെല്ലിലും ഓസീസിന് ഏറെ പ്രതീക്ഷയുണ്ട്. ബാബർ അസം, മുഹമ്മദ് റിസ്‍വാൻ ജോഡിയെ തുടക്കത്തിൽ തടഞ്ഞില്ലെങ്കിൽ ഓസീസിന് ദോഷം ചെയ്യും. ആസിഫ് അലിയുടെയും ഷുഐബ് മാലിക്കിന്റെയും വെടിക്കെട്ട് പാകിസ്‌ഥാന് ഗുണമാകും. യുവത്വത്തിന്റെ തിളപ്പിലാണ് പാക് കുതിപ്പെങ്കിൽ പരിചയസമ്പത്താണ് ഓസ്ട്രേലിയയുടെ ആയുധം.

Read Also: ‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE