തിരുവനന്തപുരം: തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്‌ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ആയാണ് യോഗം ചേർന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. പെരിയാർ ടൈഗർ റിസർവ്വിലെ പമ്പാവാലി, ഏഞ്ചൽവാലി, പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പെരിയാർ ടൈഗർ റിസർവ് 1978ലും തട്ടേക്കാട് പക്ഷി സങ്കേതം 1983ലും ആൻ രൂപീകൃതമായത്. യോഗത്തിൽ ബോർഡ് വൈസ് ചെയർപേഴ്‌സൺ വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, വനം-വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ് തുടങ്ങിയ ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
Most Read: ‘നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ