കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ മുങ്ങിയ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രക്ഷാ പ്രവർത്തനത്തിന് കരസേനയെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിൽ 33 പേരടങ്ങിയ കരസേനാ സംഘമാണ് എത്തിയത്. ഒരു ഓഫിസര്‍, രണ്ട് ജെസിഒമാര്‍, 30 സൈനികരുമാണ് സംഘത്തിലുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലവില്‍ 9 ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടിക്കല്‍,കൂവപ്പള്ളി ഒഴികെ ഏകദേശം 60ഓളം കുടുംബങ്ങളെ ക്യാംപുകളില്‍ എത്തിച്ചിട്ടുണ്ട്. മണിമലയടക്കമുള്ള പല പ്രദേശങ്ങളും നിലവിൽ വെള്ളത്തിലാണ്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ അതിശക്‌തമായി തുടരുകയാണ്. അതേസമയം അറബിക്കടലിൽ ന്യൂനമർദ്ദം ദുർബലമാകുന്ന സാഹചര്യത്തിൽ നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് സൂചന. നിലവിൽ കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം.
Read also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍ മണ്ണിനടിയില്‍