തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന് യെച്ചൂരി പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലായെന്ന് പറഞ്ഞ യെച്ചൂരി ആരൊക്കെ മൽസരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്‌ഥാന നേതൃത്വമാണെന്നും ചൂണ്ടിക്കാട്ടി.
കേരളത്തില്‍ തുടര്‍ഭരണത്തിനായി വോട്ട് ചെയ്‌ത ജനങ്ങള്‍ക്ക് യെച്ചൂരി നന്ദി അറിയിക്കുകയും ചെയ്‌തു. സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ നേരുന്നുവെന്നും സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.
Read Also: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്