കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

By Desk Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വേണ്ടി രജിസ്‌റ്റർ ചെയ്യുന്നതിനുള്ള കോവിൻ പോർട്ടൽ അടുത്തയാഴ്‌ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐഎന്‍എസ്എസിഒജി (Indian SARS-CoV-2 Genomic Consortia) ശൃംഘലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്‌തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

നിലവില്‍ കോവിഡിന്റെ വകഭേദങ്ങളെ കുറിച്ച് പഠിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ലബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് 17 ലബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും വിശകലനം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

അതേസമയം, ഏപ്രിൽ 20ന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കേസുകളുടെ എണ്ണത്തില്‍ 1,01,461ന്റെ കുറവുണ്ടായതായും യോഗത്തില്‍ ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

പല സംസ്‌ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 4 ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്ന മഹാരാഷ്‌ട്രയിലും ഡെൽഹിയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Also Read:  ട്രിപ്പിൾ ലോക്ക്ഡൗൺ; തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE