തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം വിവാദമായതോടെ എസ്എഫ്ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്‌ഥാന സമിതി ചേരുന്നത്.
കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്‌തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം 27ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ചയാകും.
Read Also: കേരളത്തിൽ ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്