തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ വിമർശനം ഉയർന്നതോടെ സംസ്‌ഥാന നേതൃത്വത്തിന്റെ തുടർ നടപടിയാണ് പ്രധാനം.
വിമർശനങ്ങളിൽ സുധാകരനോട് വിശദീകരണം തേടുന്നതിനപ്പുറം പാർട്ടി അന്വേഷണം ഉണ്ടാകുമോ എന്നതാണ് നിർണായകം. പാലാ, കൽപ്പറ്റ തോൽവികളും ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അന്തിമ റിവ്യൂ റിപ്പോർട്ടിനും ഇന്ന് സംസ്‌ഥാന സമിതി അംഗീകാരം നൽകും.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്‌ഥാന സമിതിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്‌ചയിൽ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏത് തലത്തിൽ പരിശോധന വേണമെന്ന് ഇന്നത്തെ സംസ്‌ഥാന സമിതി തീരുമാനിക്കും. അതേസമയം യോഗത്തിൽ ജി സുധാകരൻ പങ്കെടുത്തിരുന്നില്ല.
Read Also: അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്