ട്രെയിനിൽ കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടി; യാത്രക്കാരി

By Team Member, Malabar News
kozhikode
Representational image
Ajwa Travels

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടിയുള്ളതാണെന്ന് യാത്രക്കാരി. സ്‌ഫോടക വസ്‌തുക്കൾ ട്രെയിനിൽ നിന്നും പിടിച്ചെടുത്തതിനെ തുടർന്ന് ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ സിആർപിഎഫ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരാണ് ഇവ കിണർ പണിക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്‌തമാക്കിയത്‌.

ചെന്നൈ-മംഗലാപുരം എക്‌സ്‌പ്രസിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിയുടെ സീറ്റിന് അടിയിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. 117 ജലാറ്റിൻ സ്‌റ്റിക്കുകൾ, 350 ഡിറ്റനേറ്റർ എന്നിവയാണ് കണ്ടെത്തിയത്.

സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരിയെ കസ്‌റ്റഡിയിൽ എടുത്തു വിശദമായി ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്നാണ് കിണർ പണിക്ക് വേണ്ടിയുള്ള സ്‌ഫോടക വസ്‌തുക്കളാണ് അവയെന്ന് യാത്രക്കാരി മൊഴി നൽകിയത്. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ്‌ അടക്കം സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Read also : മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ സംഭവം; പ്രധാന പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE