ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ തന്നെ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങളിൽ അപാകതയില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. എന്നാൽ ഇത് അംഗീകരിക്കാൻ കർഷക സംഘടനകളും തയ്യാറായില്ല.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ട് വച്ച ഉപാധികളേക്കാൾ മികച്ച ഉപാധികൾ ഉണ്ടെങ്കിൽ കർഷകർക്ക് അത് മുന്നോട്ട് വെക്കാമെന്ന് കേന്ദ്രം ഇന്നത്തെ ചർച്ചയിൽ അറിയിച്ചു. എന്നാൽ താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന ആവശ്യം മാത്രമാണ് കർഷക സംഘടനകൾ മുന്നോട്ട് വച്ചത്.
കാർഷിക നിയമങ്ങൾ സർക്കാർ തയ്യാറായാൽ മാത്രമേ സമരം പിൻവലിക്കാൻ തങ്ങൾ തയ്യാറാകൂ എന്ന നിലപാടും കർഷക സംഘടനകൾ ശക്‌തമാക്കി. സമരം ഉപേക്ഷിച്ചാൽ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവെക്കാമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം ഇന്നലെ നടന്ന കർഷക സംഘടനകളുടെ യോഗത്തിൽ ചർച്ച ചെയ്‌തെങ്കിലും അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കർഷക സംഘടനകൾ എടുത്തത്.
Read also : അര്‍ണബിന്റെ വാട്‌സാപ്പ് ചാറ്റിൽ ജെപിസി അന്വേഷണം ആവശ്യം; കോണ്‍ഗ്രസ് പ്രവർത്തക സമിതി