ഏറെ അടുപ്പമുള്ളവർ മരണപ്പെട്ടാൽ അവരുടെ ഓർമകൾ എന്നും നിലനിൽക്കാനായി നിരവധി കാര്യങ്ങൾ മനുഷ്യർ ചെയ്യാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്‌തനായി സ്വന്തം അമ്മാവന്റെ എല്ലുകൊണ്ട് ഇലക്‌ട്രിക് ഗിറ്റാർ പണിത സംഗീതജ്‌ഞൻ വൈറലാവുകയാണ്. ‘പ്രിൻസ് മിഡ്നൈറ്റ്‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ അമ്മാവന്റെ ഓർമക്കായാണ് ആരും സ്വീകരിക്കാത്ത വഴി തിരഞ്ഞെടുത്തത്. തന്റെ പുതിയ ഗിറ്റാറിന്റെ പ്രവർത്തന രീതികൾ വിവരിച്ചു കൊണ്ട് ഒരു ഇയാൾ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
അമ്മാവൻ മരണപ്പെട്ടപ്പോൾ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ഒരു മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകുകയായിരുന്നു പ്രിൻസ് ആദ്യം ചെയ്‌തത്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം കോളേജ് അധികൃതർ മൃതദേഹം ഉപേക്ഷിക്കാൻ ഒരുങ്ങിയപ്പോഴാണ് ഇയാൾ അമ്മാവന്റെ എല്ലുകൾ ഉപയോഗിച്ച് ഗിറ്റാർ നിർമിക്കാൻ തീരുമാനിച്ചത്.
അമ്മാവന്റെ നാടായ ഗ്രീസിന്റെ പുരാതന സംസ്‌കാര പ്രകാരം മൃതദേഹം സംസ്‌കരിക്കേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് ഇയാൾ പറയുന്നത്. പിന്നീട് അസ്‌ഥികൂടത്തെ ഗിറ്റാറിന്റെ പ്രധാന ഭാഗമാക്കി മാറ്റിയ ശേഷം അതിൽ നേർത്ത കമ്പികളും, സ്വിച്ചുകളും ഘടിപ്പിച്ചാണ് ഇലക്‌ട്രിക് ഗിറ്റാറാക്കിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ കൂടി പ്രിൻസ് വൈറലായി. ലക്ഷക്കണക്കിന് പേർ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ഉണ്ടായി.
Read Also: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു