ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം

By Staff Reporter, Malabar News
Bengal-Assam-election
Ajwa Travels

ന്യൂഡെൽഹി: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും.

ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്‌തമായ പ്രചാരണ തിരക്കിലാണ്. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നന്ദിഗ്രാമിൽ 67 ശതമാനവും ലോകസഭാ തിരഞ്ഞെടുപ്പിൽ 63 ശതമാനവുമാണ് വോട്ട് വിഹിതം. ബിജെപി 6% ൽ നിന്ന് 39% ലേക്ക് എത്തുകയും ചെയ്‌തിരുന്നു.

അതേസമയം ആദ്യ ഘട്ട വോട്ടെടുപ്പിൽ സംഘർഷങ്ങൾ ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ കൂടുതൽ സായുധ സേനയെ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിൽ വിന്യസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

345 സ്‌ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ അസമിൽ മൽസര രംഗത്തുള്ളത്. 39 മണ്ഡലങ്ങൾ ബൂത്തിലെത്തുന്ന അസമിൽ വികസനം ഉയർത്തി ബിജെപി പ്രചാരണം തുടരുമ്പോൾ കോൺഗ്രസ് പ്രചരണ ആയുധമാക്കുന്നത് സിഎഎയും തൊഴിലില്ലായ്‌മയുമാണ് .

Read Also: സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ്, അരി വിതരണം ഇന്നുമുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE