ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യവ്യാപക ലോക്ക്ഡൗണിന് പകരമായി പ്രാദേശിക ലോക്ക്ഡൗണുകളും ഐസൊലേഷനുകളും ഏർപ്പെടുത്തി രോഗവ്യാപനം കുറക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലോക്ക്ഡൗൺ ഭീഷണി മുന്നിൽ കണ്ട് അതിഥി തൊഴിലാളികൾ തിരിച്ച് പോകാനൊരുങ്ങുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം തന്നെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ 6 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ അടുത്ത തിങ്കളാഴ്‌ച പുലർച്ചെ 5 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. അതേസമയം തന്നെ അവശ്യ സർവീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ടെന്നും, അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്‌ഥലങ്ങളില്‍ തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും