തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ദേവസ്വങ്ങൾ.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നതിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പ്രത്യേകം യോഗം കൂടിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനത്തെ ഉൾക്കൊള്ളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇതിന്റെ പശ്‌ചാത്തലത്തിൽ കാണികളെ ഒഴിവാക്കികൊണ്ട് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് ആലോചിക്കുന്നത്.
അതേസമയം, പൂരം നടത്തിപ്പിന് ആരോഗ്യ സർവകലാശാല വിസി ചെയർമാനായി പ്രത്യേക മെഡിക്കൽ സമിതി രൂപീകരിച്ചു. വൈകിട്ട് 4 മണിക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമധാരണയാകും.
Read also: കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യത; സിറ്റി പോലീസ് കമ്മീഷണർ