തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ്ഷെഡിംഗും പവര്‍കട്ടും തൽക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന കാര്യം ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.
പ്രതിദിനം രണ്ട് കോടിയോളം രൂപ അധികം ചിലവിട്ട് പവര്‍ എക്‌സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്‌ച സ്‌ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്‌ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. എങ്കിലും ഈ മാസം 19നുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്‌ദാനം മുഖവിലക്കെടുത്ത് സംസ്‌ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു.
Read Also: സ്‌പുട്‌നിക് വാക്‌സിൻ; നിർമാണ യൂണിറ്റിന് കേരളം പരിഗണനയിൽ