വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് വർധനവ്. ഗതാഗത മന്ത്രാലയവുമായി ചർച്ച ചെയ്‌ത് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച് കാർഡ് വിജ്‌ഞാപനം പുറത്തിറക്കി.
പുതിയ നിരക്കനുസരിച്ച് 1000 സിസിയുള്ള സ്വകാര്യ കാറുകൾക്ക് തേഡ് പാർട്ടി പ്രീമിയം 2094 രൂപയാകും. 1500 വരെ സിസിയുള്ള സ്വകാര്യ കാറുകൾക്ക് 3416 രൂപയും അതിന് മുകളിലുള്ളവക്ക് നിരക്ക് 7897 രൂപയുമാകും. 150 സിസിക്ക് മുകളിലുള്ളതും 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1366 രൂപയും 350 സിസിക്ക് മുകളിലുള്ളവക്ക് 2804 രൂപയുമാണ് പ്രീമിയം വർധിക്കുക. വാണിജ്യ വാഹനങ്ങൾക്ക് 16049 രൂപ മുതൽ 44242 രൂപ വരെയുമാണ് ഈടാക്കുക.
സ്വകാര്യ വൈദ്യുതി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവക്ക് പ്രീമിയത്തിൽ 15 ശതമാനം ഇളവ് ലഭിച്ചേക്കും. ഇതിനായി ശുപാർശ ചെയ്‌തിട്ടുണ്ട്. ഇതുപ്രകാരം, കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകൾക്ക് 1780 രൂപ മുതൽ 6712 രൂപയായിരിക്കും പ്രീമിയം നിരക്ക്. ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതൽ 2383 രൂപ വരെയാകും ഈടാക്കുക.
കോവിഡിനെ തുടർന്ന് ഏറെക്കാലം അടച്ചിട്ടിരുന്നതിനാൽ മോട്ടർ വാഹന വിഭാഗത്തിലെ ക്‌ളെയിമിൽ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം, ആരോഗ്യ ഇൻഷുറൻസ് ക്‌ളെയിമുകളുടെ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്ന് ഇൻഷുറൻസ് കമ്പനികൾ പ്രതീക്ഷിച്ചിരുന്നു.
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ