വയനാട്: ജില്ലയിലെ ബത്തേരിയിൽ വീണ്ടും കടുവ ആക്രമണം. ആക്രമണത്തിൽ വളർത്തുനായയെ കടുവ കൊന്നു. വാകേരി ഏദൻവാലി എസ്‌റ്റേറ്റിലെ വളർത്തുനായയെ ആണ് കടുവ ആക്രമിച്ച് കൊന്നത്.
നിരവധി തൊഴിലാളികളാണ് ഈ എസ്‌റ്റേറ്റിൽ പണിയെടുക്കുന്നത്. ഇവിടെയാണ് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിലവിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്.
അതേസമയം തന്നെ നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടും മാസങ്ങളായി പൊറുതിമുട്ടിയ സ്‌ഥിതിയിലാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. ഈയിടെയായി കാട്ടാനശല്യം രൂക്ഷമാണെന്നും ആളുകൾ വ്യക്‌തമാക്കുന്നുണ്ട്. ആളുകളെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ നിരവധി വീടുകളും വാഹനങ്ങളും കാർഷിക വിളകൾ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ മുൻപ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത മേഖലകളിൽ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി.
Read also: അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം