സംസ്‌ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സഞ്ചാരികള്‍ക്ക് പ്രവേശനം ഇന്നുമുതല്‍

By Staff Reporter, Malabar News
Ecotourism centres-kerala
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് കർശന നിയന്ത്രണങ്ങളോടെ തുറക്കുക.

പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഇക്കോ ഡെവലപ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

മ്യൂസിയങ്ങള്‍, ഹാളുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ആരോഗ്യ വകുപ്പിന്റെയും ഡിസാസ്‌റ്റര്‍ മാനേജ്മെന്റിന്റെയും നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം.

മൂന്നാര്‍, പൊൻമുടി അടക്കമുള്ള ഹില്‍ ടൂറിസം കേന്ദ്രങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, ഡാമുകള്‍ തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളും തുറക്കും. കുട്ടികളുടെ പാര്‍ക്കുകളും തുറക്കും. അതേസമയം ജഡായു പാറ തുറക്കുമെങ്കിലും ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് അനുമതി ഉണ്ടാകില്ല. അധികൃതര്‍ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടക്കിടെ സാനിറ്റൈസ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

നിബന്ധനകൾ:

  • ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവര്‍ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം
  • വാക്‌സിന്‍ എടുക്കാത്തവര്‍ 72 മണിക്കൂറിന് മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണം.
  • കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ അവരും ആര്‍ടിപിസിആര്‍ ടെസ്‌റ്റ് സര്‍ട്ടിഫിക്കറ്റ് എടുക്കണം
  • ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും ഒഴിവാക്കണം.

Most Read: മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE