ലഡാക്: ഒരിടവേളക്ക് ശേഷം ലഡാക് മേഖലയിൽ പരിശീലനം പുനഃരാരംഭിക്കാനുള്ള നീക്കത്തിൽ ചൈന. സാഹചര്യം നേരിടാൻ തയാറാണെന്നും എന്തും നേരിടാൻ ഇന്ത്യൻ സേനക്ക് കഴിവുണ്ടെന്നും സൈനിക വക്‌താക്കൾ അറിയിച്ചു.
ലഡാക്കിന്റെ എതിർദിശയിലെ താഴ്‌വരകളുടെ താഴ്‌ന്ന പ്രദേശത്താണ് ചൈനീസ് സൈന്യം വീണ്ടും നിലയുറപ്പിക്കുന്നത്. പ്രകോപനം സൃഷ്‌ടിക്കലല്ല, പരിശീലനം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ചൈനീസ് സൈന്യത്തിന്റെ നിലപാട്. മുൻ അനുഭവങ്ങളെ അടിസ്‌ഥാനപ്പെടുത്തി ഇന്ത്യ ചൈനയുടെ വാദം മുഖവിലക്കെടുക്കുന്നില്ല. ലഡാക്കിൽ ചൈനീസ് കരസേനയുടെ സാന്നിധ്യവും പരിശീലനവും നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ കരസേന വ്യക്‌തമാക്കി.
കൊടുംതണുപ്പുള്ള സമയത്ത് സാധാരണയായി ലഡാക്കിലെ ഉയർന്ന മേഖലകളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പതിവില്ല. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചത് കൊണ്ടാണ് ചൈനീസ് സൈന്യത്തിന്റെ പരിശീലനം ശ്രദ്ധയിൽപ്പെട്ടത്. നിരവധി മിസൈൽ പ്രതിരോധ ശേഷിയുള്ള ടാങ്കറുകൾ അടക്കം എത്തിച്ചാണ് ചൈനീസ് സൈന്യത്തിന്റെ പരിശീലനം.
Also Read: കോവിഡ് രണ്ടാം വ്യാപനം; ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഉപഭോഗ മേഖലയെന്ന് ആർബിഐ