ഡെൽഹി: തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര ചെയ്‌ത സംഭവത്തിൽ ഉടമക്കെതിരെ നടപടിയെടുത്ത് റെയില്‍വേ. 40കാരനായ ഗഫൂർ അലി മൊല്ലയാണ് തന്റെ കുതിരയെയും കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം യാത്ര ചെയ്‌തത്. റെയിൽവേ ആക്‌ട് പ്രകാരം ആർപിഎഫ് ഇയാളെ അറസ്‌റ്റ് ചെയ്‌തു.
വ്യാഴാഴ്‌ചയാണ് സംഭവം. ഇഎംയു ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റിൽ യാത്രക്കാർക്കിടയിൽ നിൽക്കുന്ന കുതിരയുടെ ചിത്രങ്ങൾ വൈറലായിരുന്നു. തുടർന്ന് ആർപിഎഫ് അധികൃതർ നേത്രയിലെ വീട്ടിൽ നിന്നും ലോക്കൽ പോലീസിന്റെ സഹായത്തോടെ ഉടമയെ വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്യുകയായിരുന്നു.
റെയിൽവേ ആക്‌ട് പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി കുതിരയുടെ ഉടമയെ അറസ്‌റ്റ് ചെയ്‌തതായി ഈസ്‌റ്റേൺ റെയിൽവേ വക്‌താവ് ഏകലബ്യ ചക്രവർത്തി പറഞ്ഞതായി എൻഡിടിവി റിപ്പോർട് ചെയ്യുന്നു. പാസഞ്ചർ കമ്പാർട്ടുമെന്റുകളില്‍ മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും അതിനായി പ്രത്യേകം ബുക്ക് ചെയ്യണമെന്നും ഏകലബ്യ ചക്രവർത്തി വ്യക്‌തമാക്കി.
അതേസമയം കുതിരയുടെ ‘ട്രെയിൻ യാത്ര’യുടെ ചിത്രം മാദ്ധ്യമ പ്രവർത്തകയായ പൂജ മേത്ത ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ‘പശ്‌ചിമ ബംഗാളിലെ ലോക്കൽ ട്രെയിനിനുള്ളിൽ കുതിര സഞ്ചരിക്കുന്ന ചിത്രങ്ങൾ വൈറലാവുന്നു. ചിത്രങ്ങൾ സീൽദാ- ഡയമണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയിനിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്. ഈസ്‌റ്റേൺ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’, എന്ന അടിക്കുറിപ്പോടെയാണ് ഇവർ ചിത്രം പങ്കുവെച്ചത്.
#Bizzare: Pictures have gone viral showing a horse inside a local train in #WestBengal. Pictures are reportedly from Sealdah-Diamond Harbour Down local train.
Eastern Railway has ordered an investigation to fact-check the viral pictures. pic.twitter.com/fBPqHD2lNc
— Pooja Mehta (@pooja_news) April 7, 2022
Most Read: ‘സീതാ രാമം’; ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്