യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ ചൈനയും ഇന്ത്യയും പുറത്ത് വിട്ടിട്ടില്ല; ട്രംപ്

By Team Member, Malabar News
Malabarnews_donald trump
Donald Trump
Ajwa Travels

വാഷിംഗ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള ആദ്യത്തെ സംവാദത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായി അമേരിക്ക മാറുന്നതിനെ കുറിച്ചും കോവിഡ് വ്യാപനത്തെ പറ്റി യുഎസ് ഗവണ്‍മെന്റിന്റെ പ്രതികരണത്തെക്കുറിച്ചുമാണ് സംവാദത്തില്‍ ബൈഡന്‍ സംസാരിച്ചത്. ഇരുവരും തമ്മിലുള്ള സംവാദത്തില്‍ രണ്ട് തവണ ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായി.

കോവിഡ് വ്യാപനത്തെ കുറിച്ചുള്ള സംസാരത്തില്‍ ഇന്ത്യയെയും ചൈനയെയും റഷ്യയെയും കുറിച്ച് ട്രംപ് ആരോപിച്ചു. ഈ രാജ്യങ്ങളില്‍ കോവിഡ് മൂലം എത്ര ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും അവര്‍ നല്‍കുന്ന കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും ട്രംപ് ആരോപിച്ചു. യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വിടാന്‍ ഇതുവരെ ഈ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല എന്നും ട്രംപ് സംവാദത്തില്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ കോവിഡ് വൈറസിന് കാരണക്കാര്‍ ചൈന ആണെന്ന് ആരോപിക്കുകയും ചെയ്‌തു. കോവിഡ് മൂലം എത്ര കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടിട്ടുണ്ട് എന്ന ബൈഡന്റെ ചോദ്യത്തിന് എല്ലാത്തിനും ഉത്തരവാദികള്‍ ചൈനയാണെന്ന് ട്രംപ് മറുപടി നല്‍കി.

സംവാദത്തില്‍ ബൈഡന്‍ കോവിഡ് പ്രതിരോധത്തില്‍ ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും ആരോപണമുന്നയിച്ചു. തികച്ചും നിരുത്തരവാദപരമായ നിലപാടുകളാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപും ബൈഡനും തമ്മിലുള്ള ആദ്യ സംവാദമാണ് കഴിഞ്ഞത്. ഇനിയും രണ്ട് സംവാദങ്ങള്‍ കൂടി നടക്കാന്‍ ബാക്കിയുണ്ട്.

Read also : ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE