ഡെൽഹി: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.
ഇതിനിടെ അംറുള്ളയില്‍ സുരക്ഷസേനയും പുല്‍വാമ പോലീസും സംയുക്‌തമായി നടത്തിയ തിരച്ചിലിൽ 15 കിലോ സ്ഫോടക വസ്‌തുക്കൾ പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരരുമായി ബന്ധമുള്ള രണ്ട് പേരെ അറസ്‌റ്റ ചെയ്‌തതായി സേന അറിയിച്ചു.
Most Read: നെഹ്‌റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന