ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി യാത്ര ചെയ്‌ത ഹെലിക്കോപ്റ്റർ തകർന്ന് വീണ് അപകടം. 8 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്‌തമാക്കി.
ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. എന്നാൽ അപകടത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ഗോമയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
അപകടത്തിൽ മരിച്ച ആളുകളിൽ പാക് സൈന്യത്തിലെ ആറ് ക്രൂ അംഗങ്ങളും രണ്ട് സൈനിക ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്നുണ്ട്. കോംഗോ സൈന്യവും എം23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വടക്കന്‍ കിവു പ്രവിശ്യയിലെ ത്ഷാന്‍സു പ്രദേശത്താണ് യുഎന്നിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
Read also: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; ടി സിദ്ദീഖ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു