പരവൂര്‍: ചിറക്കരത്താഴം വിഷ്‌ണു ഭവനില്‍ വിജിതയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് രതീഷ് അറസ്‌റ്റിൽ. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രതീഷിനെ കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കൊല്ലം പരവൂർ ചിറക്കരത്താഴത്ത് വിജിത (30) മരണപ്പെട്ടത്. ഭർത്താവിനെതിരെ നൽകിയ പീഡനപരാതി നിലനിൽക്കെയാണ് വിജിതയെ, വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയുടെ വാതിൽ തകർത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിജിതയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Read also: സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി