മെല്‍ബണ്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷോ, നവ്ദീപ് സൈനി എന്നിവരാണ് കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ സമയം ചിലവഴിച്ചത്.
ഇതിന് പിന്നാലെ താരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബയോ സെക്യൂരിറ്റി പ്രോട്ടോകോളുകള്‍ ലംഘിച്ചതായി വിവാദമുയര്‍ന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്‌റ്റ് പരമ്പരക്കായാണ് താരങ്ങള്‍ മെല്‍ബണില്‍ എത്തിയത്.
മൽസരത്തിനായി പരിശീലനം നടന്നുകൊണ്ടിരിക്കെ പുതുവൽസര ദിനത്തിലാണ് താരങ്ങള്‍ മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ എത്തുന്നത്. താരങ്ങള്‍ റെസ്‌റ്റോറന്റില്‍ ഇരിക്കുന്നത് നവല്‍ദീപ് സിംഗ് എന്ന ആരാധകന്‍ കാണുകയും ഇവര്‍ക്കൊപ്പമെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
കോവിഡ് പശ്‌ചാത്തലത്തില്‍ ഇരു ടീമുകളിലെയും കളിക്കാരും ഉദ്യോഗസ്‌ഥരും കര്‍ശന നടപടികള്‍ പാലിക്കേണ്ടതായുണ്ട്. താരങ്ങള്‍ക്ക് പുറത്ത് പോകാമെങ്കിലും പൊതുസ്‌ഥലങ്ങളില്‍ അധികസമയം ചിലവഴിക്കാന്‍ അനുവാദമില്ല. വിഷയത്തില്‍ ബിസിസിഐ വക്‌താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read also: വിജയം തുടരാന്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; വെല്ലുവിളി ഉയര്‍ത്തി മുംബൈ