പാലക്കാട്: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്ത സംഭവത്തിൽ പോലീസിനെതിരെ കുറ്റം ആരോപിച്ച് നഗരസഭ. പോലീസിന്റെ ഭാഗത്ത് വന്ന വീഴ്‌ചയാണ് ഇതിനു കാരണം. അംഗീകൃത സംഘടന വന്നാൽ പോത്തുകളെ കൈമാറാമെന്നും നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്‍ണദാസ് പറഞ്ഞു. കേസ് ഇപ്പോൾ ഹൈക്കോടതിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസം മുൻപ് സ്വകാര്യ വ്യക്‌തി കശാപ്പിനെത്തിച്ച 22 പൊത്തുകളിൽ രണ്ടെണ്ണം ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തിരുന്നു. വാക്കുളം കനാൽ പരിസരത്തെ ഒഴിഞ്ഞ പറമ്പിലാണ് പോത്തുകളെ കെട്ടിയിരിക്കുന്നത്. മതിയായ ഭക്ഷണമോ വെള്ളമോ പോത്തുകൾക്ക് നൽകിയിരുന്നില്ലെന്നും നഗരസഭ ഇതിന് വേണ്ട നടപടികൾ എടുക്കുന്നില്ലെന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം.
നാട്ടുകാരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ നഗരസഭാ ജീവനക്കാരെത്തി പോത്തുകളെ തൊട്ടടുത്ത പറമ്പിലേക്ക് അഴിച്ച് വിട്ടു. കൊല്ലത്തുള്ള ഒരു സംഘടന പോത്തുകളെ വാങ്ങാനായി തയ്യാറായി വന്നെങ്കിലും അവർക്ക് അംഗീകാരമുണ്ടായിരുന്നില്ല. രണ്ട് മാസം മുൻപും സമാനമായ രീതിയിൽ പാലക്കാട് പോത്തുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
Read Also: ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ