കണ്ണൂർ: ജില്ലയിലെ വായിക്കമ്പ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് തുടർച്ചയായി ഇറങ്ങുന്ന കാട്ടാനകൾ വലിയ രീതിയിലാണ് കൃഷിനാശം ഉണ്ടാക്കുന്നത്. ഏകദേശം 10ഓളം ആനകൾ ചേർന്നാണ് ദിവസവും ഈ പ്രദേശത്ത് എത്തുന്നത്. ഇതിൽ കുട്ടിയാനകളും ഉൾപ്പെടുന്നുണ്ട്.
പരിയാരത്ത് ബിജു, കുന്നപ്പള്ളി വിജയമ്മ, മണവാളൻചേരി സാബു, അമ്പലത്തിങ്കൽ തങ്കമ്മ, മുളയനാനിയിൽ സന്തോഷ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. ഇവിടെ രാത്രിയും പകലും നിലയുറപ്പിക്കുന്ന ആനക്കൂട്ടം ഇതുവരെ വലിയ നാശനഷ്‌ടങ്ങൾ വരുത്തിയിട്ടുണ്ട്.
തെങ്ങ്, കമുക്, റബ്ബർ, വാഴ, ഇടവിള കൃഷികൾ എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ച വിളകളിൽ ഏറെയും. തുടർച്ചയായി പ്രദേശത്തിറങ്ങുന്ന കാട്ടാനകൾ നിലവിൽ കർഷകർക്ക് ആശങ്ക സൃഷ്‌ടിക്കുകയാണ്.
Read also: ന്യൂറോളജിസ്‌റ്റ് തസ്‌തിക ഇല്ല; എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ