കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം തിരികെ നല്‍കും; വിജേന്ദര്‍ സിംഗ്

By Staff Reporter, Malabar News
vijendar singh_malabar news
വിജേന്ദർ സിംഗ് കർഷകരോട് സംസാരിക്കുന്നു
Ajwa Travels

ന്യൂഡെല്‍ഹി: ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ഝിന് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം വിജേന്ദര്‍ സിംഗ് രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം തനിക്ക് ലഭിച്ച രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് തിരികെ നല്‍കുമെന്ന് താരം മുന്നറിയിപ്പ് നല്‍കി.

”ഈ കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ഞാന്‍ തിരികെ നല്‍കും’, സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ ആയിരുന്നു വീരേന്ദറിന്റെ പ്രഖ്യാപനം. 2009 ജൂലൈയില്‍ ആയിരുന്നു രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

അതേസമയം കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഡെല്‍ഹിയിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലുമെല്ലാം കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു എങ്കിലും പരാജയപ്പെടുക ആയിരുന്നു. ഡിസംബര്‍ 9 ന് കര്‍ഷകരുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Kerala News: ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചത്, രേഖകൾ നാളെ ഇഡിക്ക് കൈമാറും; ഊരാളുങ്കൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE