ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡെൽഹി ഹൈക്കോടതി. “നവംബർ ഒന്ന് മുതൽ കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്. പക്ഷേ ഇതുവരെ നിങ്ങൾ ആമയെ പോലെയാണ് ഇഴഞ്ഞു നീങ്ങിയത്. രോഗബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രതിരോധ പ്രവർത്തനവും നിയന്ത്രണങ്ങളും വർധിപ്പിക്കണം. സ്‌ഥിതി വഷളാകുന്നത് കണ്ടിട്ടും നിങ്ങൾ എന്തുകൊണ്ട് ഉണർന്നില്ല?”- കോടതി ചോദിച്ചു.
“നവംബർ ഒന്ന് മുതൽ 11 വരെ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? രാജ്യ തലസ്‌ഥാനത്ത് വിവാഹത്തിൽ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം കുറക്കാൻ എന്തിനാണ് 18 ദിവസം കാത്തിരുന്നത്? ഇക്കാലയളവിൽ എത്ര ജീവനുകൾ പൊലിഞ്ഞുവെന്ന് നിങ്ങൾക്ക് അറിയാമോ? പ്രിയപെട്ടവരെ നഷ്‌ടപെട്ടവരോട് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ നിങ്ങൾക്ക് സാധിക്കുമോ?”- കോടതി ചോദിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന് പിന്നാലെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ചൊവ്വാഴ്‌ച ഉത്തരവിറക്കിയിരുന്നു. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി കുറച്ചുകൊണ്ടാണ് ഉത്തരവ് ഇറക്കിയത്. ഈ നടപടി സ്വീകരിക്കാന്‍ വൈകിയതിനെതിരെയാണ് കോടതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ 200 പേർക്ക് പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നു.
Kerala News: പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്