തൃശൂർ: ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പോലീസ് കേസെടുത്തു.
ഈ മാസം 8നാണ് ഹൈറൂസ് ജീവനൊടുക്കിയത്. ഒന്നര വര്‍ഷം മുമ്പാണ് ജാഫർ ഹൈറൂസിനെ വിവാഹം ചെയ്‌തത്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. നാലു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.
അതേസമയം ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രസവശേഷം ഹൈറൂസിനേയും കുഞ്ഞിനേയും സംരക്ഷിക്കാൻ ജാഫർ തയ്യാറായില്ലെന്നാണ് ആക്ഷേപം.
നേരത്തെ ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ജാഫർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതി ആത്‍മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.
കേസിൽ ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. നാലു മാസം പ്രായമായ പെൺകുഞ്ഞ് ഇപ്പോൾ ഹൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്.
Most Read: ക്രഷർ തട്ടിപ്പ്; പിവി അൻവറിന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവ്