മലപ്പുറത്ത് യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: തിരൂർ ആലത്തിയൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്‌ച ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദ്, ഭർതൃ പിതാവ് മുസ്‌തഫ എന്നിവർക്കെതിരെയാണ് ലബീബയുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്.

സംഭവത്തിൽ തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് ലബീബയുടെയും ഹർഷാദിന്റെയും വിവാഹം നടന്നത്. ഹർഷാദിന്റെ മൂത്ത സഹോദരന്റെ ഭാര്യ ആയിരുന്നു ലബീബ. എന്നാൽ, സഹോദരൻ ഒരു വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ ഹർഷാദ് ലബീബയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ ലബീബക്ക് അഞ്ചുവയസുള്ള ഒരു കുഞ്ഞുണ്ട്.

ഹർഷാദുമായുള്ള പിണക്കത്തെ തുടർന്ന് സ്വന്തം വീട്ടിലെത്തിയ ലബീബയെ മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു മുസ്‌തഫ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ബാത്ത്റൂമിൽ വീണ് പരിക്കേറ്റെന്നാണ് ഭർതൃ വീട്ടുകാർ ലബീബയുടെ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവതിയെ ഹർഷാദും, മുസ്‌തഫയും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.

മുസ്‌തഫ ലബീബയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും മർദ്ദിച്ചിരുന്നെന്നും പലപ്പോഴായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും വീട്ടുകാർ വെളിപ്പെടുത്തുന്നു. പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയത് കൊണ്ടാണ് രണ്ടാമതും മകളെ ഭർതൃ വീട്ടിലേക്ക് അയച്ചതെന്നും, ലബീബയുടെ മരണ ശേഷം ആശുപത്രിയിൽ നിന്ന് പോലും ഹർഷാദിന്റെ വീട്ടുകാർ മുങ്ങാനാണ് ശ്രമിച്ചതെന്നും വീട്ടുകാർ ആരോപിച്ചു.

Most Read: സംസ്‌ഥാനത്ത്‌ കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE