ജയ്‌പുർ: രാജസ്ഥാനിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അൽവാറിൽ സെപ്‌റ്റംബർ 17നായിരുന്നു സംഭവം. മരുമകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വീട്ടമ്മയെ ആറു പേർ ചേർന്ന് തടഞ്ഞു നിർത്തുകയും പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു. വീട്ടമ്മക്ക് ഒപ്പമുണ്ടായിരുന്ന മരുമകനെ മർദ്ദിക്കുകയും ചെയ്‌തു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.
വീട്ടിൽ മടങ്ങിയെത്തിയ വീട്ടമ്മ സംഭവം ഭർത്താവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു. സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി ടിജാരയിലെ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കൗശൽ സിംഗ് പറഞ്ഞു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.