ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 18.15 കോടി പിന്നിട്ടു. മരണസംഖ്യ 39.32 ലക്ഷം കടന്നപ്പോൾ 16.60 പേർ ഇതുവരെ രോഗമുക്‌തി നേടിയതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
കോവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. രാജ്യത്ത് 3.44 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 2.89 കോടി ആളുകൾ രോഗമുക്‌തി നേടിപ്പോൾ രാജ്യത്തെ 6.19 ലക്ഷം പേരുടെ ജീവനാണ് കോവിഡ് കവർന്നത്.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള ഇന്ത്യയില്‍ 3.01 കോടി കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്. നിലവില്‍ രാജ്യത്ത് ചികിൽസയിൽ കഴിയുന്നത് 5.95 ലക്ഷം പേര്‍ മാത്രമാണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വരുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതുവരെ 2.91 കോടി പേര്‍ രോഗമുക്‌തി നേടി. വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് 31 കോടി പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.
അതേസമയം ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലും വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബ്രസീലിൽ 1.83 കോടി പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഫ്രാൻസിൽ ഇതുവരെ റിപ്പോർട് ചെയ്‌തത് 57 ലക്ഷം കോവിഡ് കേസുകളാണ്. റഷ്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 54 ലക്ഷമാണ്.
Most Read: ഇന്ധനവിലയിൽ ഇന്നും വർധന