തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത. മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
അതേസമയം 15ന് തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനം കുറവുണ്ട്. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവുണ്ട്. 182.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലിമീറ്റർ മാത്രമാണ്.
ഇന്ന് കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്കില്ല. എന്നാൽ കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിയന്ത്രണമുണ്ട്. കർണാടക തീരത്ത് 11ആം തിയതി മുതൽ 13ആം തിയതി വരെയും 15നും മൽസ്യ ബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 15നാണ് വിലക്കുള്ളത്. കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശക്‌തമായ മഴക്കും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
Most Read: 15കാരന്‍ വിമാനത്തില്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്