ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ മരണം 12 ആയി ഉയർന്നു. തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചിട്ടുള്ളത്. 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ആളുകളെ നരെയ്‌നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ ചില ആളുകളുടെ സ്‌ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ സ്‌ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി. പുതുവർഷ ആരംഭത്തോട് അനുബന്ധിച്ച് പ്രാർഥനക്ക് എത്തിയ ആളുകളാണ് അപകടത്തിൽ പെട്ടത്.
പ്രാർഥനക്കായി എത്തിയ ആളുകൾ അനുമതി കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് തള്ളി കയറിയതാണ് അപകടം ഉണ്ടാകാൻ കാരണമായതെന്ന് അധികൃതർ വ്യക്‌തമാക്കി. ഇന്ന് പുലർച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ഇവിടേക്കുള്ള തീർഥാടനം നിർത്തി വച്ചിരിക്കുകയാണ് ഇപ്പോൾ.
Read also: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം; വിഭാഗീയതയിൽ രൂക്ഷ വിമർശനം