ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 19കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത് വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. മൊറാദാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അരവിന്ദ് സിങ്ങിനെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ ബലാല്‍സംഗം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയില്‍ പ്രതി അരവിന്ദ് സിംഗ് മകളുടെ മുറിയില്‍ ഒളിച്ചു കടന്നുവെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് മകളെ വീടിന്റെ ടെറസിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി എന്നും പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് പ്രതി മകളെ ബലാല്‍സംഗത്തിന് ഇരയാക്കിയതായി പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി അരവിന്ദ് സിംഗ് ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
താഴെ വീണ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. വിദഗ്ധ ചികില്‍സക്കായി പെണ്‍കുട്ടിയെ മീററ്റിലെ ലാലാ ലജ്പത് റായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്. വീഴ്‌ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read Also: സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു; നയപ്രഖ്യാപനത്തിൽ ഗവർണർ