തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. തിരുവനന്തപുരം, നന്ദാവനം എആർ ക്യാമ്പിലെ 3 പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കൊടി സുനിയെ വീട്ടിൽ കൊണ്ടുപോയതിനും ഗുണ്ടാനേതാവിന്റെ കാറിൽ സഞ്ചരിച്ചതിനുമാണ് പോലീസുകാർക്ക് എതിരെ നടപടി.
നന്ദാവനം എആർ ക്യാമ്പിലെ എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്‌ജിത്ത് കൃഷ്‌ണ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കോഴിക്കോട് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നടപടി എടുത്തത്. പോലീസുകാർക്ക് എതിരെ അന്വേഷണത്തിനും കമ്മീഷണർ നിർദേശം നൽകി.
വടകര കോടതിയിൽ നിന്ന് കൊടി സുനിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പോലീസുകാർക്ക് എതിരായ ആരോപണം. മാഹിയിൽ മറ്റൊരു ഗുണ്ടാ നേതാവിന്റെ കാറിൽ സഞ്ചരിച്ചതായും കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് എതിരാളിയായ മറ്റൊരാളുമായി വഴക്കിട്ടതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് നൽകിയിരുന്നു.
Read also: പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി