സുരക്ഷാവീഴ്‌ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെ‌ൻഷൻ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി. തിരുവനന്തപുരം, നന്ദാവനം എആർ ക്യാമ്പിലെ 3 പോലീസുകാരെയാണ് സസ്‌പെൻഡ്‌ ചെയ്‌തത്‌. കൊടി സുനിയെ വീട്ടിൽ കൊണ്ടുപോയതിനും ഗുണ്ടാനേതാവിന്റെ കാറിൽ സഞ്ചരിച്ചതിനുമാണ് പോലീസുകാർക്ക് എതിരെ നടപടി.

നന്ദാവനം എആർ ക്യാമ്പിലെ എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്‌ജിത്ത് കൃഷ്‌ണ എന്നിവരെയാണ് സസ്‌പെൻഡ്‌ ചെയ്‌തത്‌. കോഴിക്കോട് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നടപടി എടുത്തത്. പോലീസുകാർക്ക് എതിരെ അന്വേഷണത്തിനും കമ്മീഷണർ നിർദേശം നൽകി.

വടകര കോടതിയിൽ നിന്ന് കൊടി സുനിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പോലീസുകാർക്ക് എതിരായ ആരോപണം. മാഹിയിൽ മറ്റൊരു ഗുണ്ടാ നേതാവിന്റെ കാറിൽ സഞ്ചരിച്ചതായും കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് എതിരാളിയായ മറ്റൊരാളുമായി വഴക്കിട്ടതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് നൽകിയിരുന്നു.

Read also: പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE