നൈജീരിയയിൽ മുന്നൂറോളം വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി

By News Desk, Malabar News
Ajwa Travels

അബൂജ: നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം.

വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടു പോകലാണിത്.

സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥികളുടെ മാതാപിതാക്കൾ ഉൾപ്പടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. പ്രകോപിതരായ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്‌ഥരുമായി വാക്കേറ്റം ഉണ്ടായി. ഉദ്യോഗസ്‌ഥർക്ക് നേരെ കല്ലെറിഞ്ഞ നാട്ടുകാർ പോലീസിനോട് തട്ടിക്കയറുകയും ചെയ്‌തു. കല്ലേറിൽ ഒരു മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു.

Also Read: ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE