അബൂജ: നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം.
വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടു പോകലാണിത്.
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥികളുടെ മാതാപിതാക്കൾ ഉൾപ്പടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. പ്രകോപിതരായ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്‌ഥരുമായി വാക്കേറ്റം ഉണ്ടായി. ഉദ്യോഗസ്‌ഥർക്ക് നേരെ കല്ലെറിഞ്ഞ നാട്ടുകാർ പോലീസിനോട് തട്ടിക്കയറുകയും ചെയ്‌തു. കല്ലേറിൽ ഒരു മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു.
Also Read: ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ