ഷിംല: ഹിമാചൽ പ്രദേശിൽ ഗവർണർ ബന്ദാരു ദത്താത്രേയയെ ചില കോൺഗ്രസ് എംഎൽഎമാർ കൈയേറ്റം ചെയ്‌തതായി ആരോപണം. നിയമസഭാ മന്ദിരത്തിനകത്ത് ഗവർണറെ കൈയേറ്റം ചെയ്‌തതായാണ് പരാതി. പരാതിയെ തുടർന്ന് 5 കോൺഗ്രസ് എംഎൽഎമാരെ ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.
പാർലമെന്ററികാര്യ മന്ത്രി സുരേഷ് ഭരദ്വാജിന്റെ പ്രമേയത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉൾപ്പടെയുള്ള എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌തതെന്ന് സ്‌പീക്കർ വിപിൻ പരമാർ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസം സഭയിൽ സംസാരിച്ചശേഷം മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനും മറ്റുമൊപ്പം മടങ്ങുന്ന വഴിയാണ് പ്രതിപക്ഷ എംഎൽഎമാർ ഗവർണറെ തടഞ്ഞത്.
എംഎൽഎമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സ്‌പീക്കർ പറഞ്ഞു. അഗ്‌നിഹോത്രിക്ക് പുറമെ ഹർഷ് വർധൻ ചൗഹാൻ, സുന്ദർസിംഗ് താക്കൂർ, സത്പൽ റെയ്‌സാദ, വിനയ്‌കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.
Read also: ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്