തിരുവനന്തപുരം: കോവിഡ് ഇളവിനെ തുടർന്ന് സംസ്‌ഥാനത്തെ ജയിലുകളിൽ നിന്നും പുറത്തിറങ്ങിയ തടവുകാരിൽ 34 പേർ ഇനിയും മടങ്ങി എത്തിയിട്ടില്ലെന്ന് സ്‌ഥിരീകരണം. സുപ്രീം കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനിയും 34 പേർ കൂടി ജയിലുകളിൽ മടങ്ങി എത്താനുണ്ടെന്ന് സ്‌ഥിരീകരിച്ചരിക്കുന്നത്.
തിരികെ എത്താത്ത തടവുകാരെ കണ്ടെത്തുന്നതിനായി പോലീസിന്റെ സഹായം തേടുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ തടവുകാർ തിരിച്ചെത്താനുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. 13 തടവുകാരാണ് ഇവിടെ തിരികെയെത്തേണ്ടത്. കൂടാതെ ചീമേനിയിൽ തുറന്ന ജയിലിൽ 5 പേരും, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 8 പേരും, വിയ്യൂർ സെൻട്രൽ ജയിലിൽ 6 പേരും, പൂജപ്പുര സെൻട്രൽ ജയിലിൽ 2 പേരും തിരികെയത്താനുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം 770 തടവുകാർക്കാണ് പരോള്‍ അനുവദിച്ചത്. നിലവിൽ പകര്‍ച്ച വ്യാധി ഭീഷണി അകന്നതോടെയാണ് തടവുകാര്‍ തിരിച്ചെത്തണമെന്ന് വ്യക്‌തമാക്കി നോട്ടീസ് നൽകി. സമയപരിധി അവസാനിച്ചതോടെ ടിപി കേസിലെ പ്രതികൾ അടക്കം തിരിച്ച് ജയിലുകളിൽ എത്തിയിരുന്നു.
Read also: സമസ്‌തക്കെതിരെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൽ പരാതി നൽകി എബിവിപി