വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ 24 മണിക്കൂറിനിടെ 5 ഭൂചലനങ്ങൾ; ആളപായമില്ല

By Trainee Reporter, Malabar News
Ajwa Travels

ഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ 5 ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ. ഇതിൽ അവസാനത്തേത് ശനിയാഴ്‌ച പുലർച്ചെ 1.07ന് ആസാമിലാണ് രേഖപ്പെടുത്തിയത്. 4.2 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ അറിയിച്ചു. 30 കിലോമീറ്റർ വ്യാപ്‌തിയിൽ സോണിത്പൂർ ജില്ലയുടെ ആസ്‌ഥാനമായ തെസ്‌പിരിനടുത്താണ് ഇതിന്റെ പ്രഭവകേന്ദ്രം.

വെള്ളിയാഴ്‌ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി ആസാമിൽ അനുഭവപ്പെട്ടിരുന്നു. സോണിത്പൂർ ജില്ല തന്നെയായിരുന്നു ഇതിൽ ഒരു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മണിപ്പൂരിലെ ചന്ദൽ ജില്ലയിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മേഘാലയയിലെ വെസ്‌റ്റ് ഖാസി ഹിൽസ് ജില്ലയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഞ്ചാമത്തേത്. അതേസമയം, ഭൂചലനങ്ങളിൽ ജീവനോ സ്വത്തിനോ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Read also: ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE