ഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ 5 ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ. ഇതിൽ അവസാനത്തേത് ശനിയാഴ്‌ച പുലർച്ചെ 1.07ന് ആസാമിലാണ് രേഖപ്പെടുത്തിയത്. 4.2 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ അറിയിച്ചു. 30 കിലോമീറ്റർ വ്യാപ്‌തിയിൽ സോണിത്പൂർ ജില്ലയുടെ ആസ്‌ഥാനമായ തെസ്‌പിരിനടുത്താണ് ഇതിന്റെ പ്രഭവകേന്ദ്രം.
വെള്ളിയാഴ്‌ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി ആസാമിൽ അനുഭവപ്പെട്ടിരുന്നു. സോണിത്പൂർ ജില്ല തന്നെയായിരുന്നു ഇതിൽ ഒരു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മണിപ്പൂരിലെ ചന്ദൽ ജില്ലയിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മേഘാലയയിലെ വെസ്‌റ്റ് ഖാസി ഹിൽസ് ജില്ലയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഞ്ചാമത്തേത്. അതേസമയം, ഭൂചലനങ്ങളിൽ ജീവനോ സ്വത്തിനോ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read also: ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും