ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്. ഇതുവരെ 5 പേരാണ് മഞ്ഞുവീഴ്‌ചയെ തുടർന്ന് കശ്‌മീരിൽ മരിച്ചത്. കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് നിലവിൽ മഞ്ഞുവീഴ്‌ച ശക്‌തമായി തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയോടെ ആരംഭിച്ച മഞ്ഞുവീഴ്‌ചയിൽ പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നൂർപോരയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 3 പേരാണ് മരിച്ചത്. ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ നിന്നുള്ള നാടോടികളാണ് മരിച്ചതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
മഞ്ഞുവീഴ്‌ച ശക്‌തമായതിനെ തുടർന്ന് ഇന്നലെ രാത്രി, ദക്ഷിണ കശ്‌മീർ ജില്ലയിലെ സിന്തൻ ചുരത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. സിവിൽ, പോലീസ് ആർമി, സ്‌റ്റേറ്റ് ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്സ് ഉദ്യോഗസ്‌ഥരുടെ രക്ഷാസംഘം സ്‌ഥലത്തെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. കൂടാതെ തെക്കൻ കശ്‌മീരിലെ ഉയർന്ന പ്രദേശങ്ങളിൽ ശനിയാഴ്‌ച കനത്ത മഞ്ഞുവീഴ്‌ചയാണ് രേഖപ്പെടുത്തിയത്.
Read also: സ്വർണ ഇടപാടിലൂടെ കോടികളുടെ തട്ടിപ്പ്; പോലീസ് അന്വേഷണം ഊർജിതമാക്കി