അബുദാബി: ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് വ്യക്‌തമാക്കി യുഎഇ. ഉച്ച സമയങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്ന സാഹചര്യത്തിലാണ് അധികൃതർ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയത്. ജൂൺ 15ആം തീയതി മുതൽ സെപ്റ്റംബർ 15ആം തീയതി വരെയാണ് നിയമം പ്രാബല്യത്തിൽ ഉണ്ടാകുക.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും, ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും തൊഴിൽ മന്ത്രാലയം വ്യക്‌തമാക്കി. 3 മാസത്തോളം രാജ്യത്ത് താപനില ഉയരുന്നതോടെ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് തുടര്‍ച്ചയായ 18ആം വര്‍ഷവും മന്ത്രാലയം നിയമം നടപ്പാക്കുന്നത്.
നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് 600590000 എന്ന നമ്പറില്‍ വിളിച്ച് ഇക്കാര്യം അറിയിക്കാൻ സാധിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഈ നമ്പറിലൂടെ മന്ത്രാലയത്തില്‍ വിവരം അറിയിക്കാം. മന്ത്രാലയത്തിന്റെ ആപ്പ് വഴിയും നിയമ ലംഘനം അധികൃതരെ അറിയിക്കാന്‍ സാധിക്കും.
Read also: മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ