ന്യൂഡെൽഹി: വിദേശികളെ കബളിപ്പിച്ച് പണംതട്ടിയ ഏഴംഗ സംഘത്തെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രമുഖ ഓൺലൈൻ വ്യാപാര സ്‌ഥാപനമായ ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് അന്താരാഷ്‌ട്ര ഓണ്‍ലൈന്‍ റാക്കറ്റ് നടത്തി വരികയായിരുന്നു ഇവർ. നിയമവിരുദ്ധമായ സാങ്കേതിക വിദ്യകൾ ഉൾപ്പടെയുള്ള മാർഗങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ആളുകളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഗൗരവ്, അമിത് ആനന്ദ്, അജ്‌നീഷ് റാണ, ആര്യന്‍ സക്‌സേന, യോഗേഷ് പ്രസാദ്, നവീന്‍ കുമാര്‍, അമാന്‍ പ്രീത് കൗര്‍ എന്നിവരെയാണ് ദില്ലിയിലെ തിലക് നഗറില്‍നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സാങ്കേതിക രംഗത്തെ ഉദ്യോഗസ്‌ഥരെന്ന് പറഞ്ഞ് വിദേശ പൗരൻമാരെ വിളിക്കുകയും അവരില്‍ നിന്ന് പണം വാങ്ങുകയും ചെയ്‌തിരുന്നു എന്നും പ്രതികള്‍ വെളിപ്പെടുത്തി. ഇന്റർനെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിഒഐപി നമ്പറുകളിൽ നിന്ന് ബന്ധപ്പെടുന്നതിനാൽ പരാതിക്കാരന് അവരെ തിരികെ വിളിക്കാനോ ആ നമ്പറുകള്‍ കണ്ടെത്താനോ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
Read also: ‘ട്രാക്‌ടറുമായി തയ്യാറാവുക’; കർഷകരോട് രാകേഷ് ടിക്കായത്ത്